Thursday, 18 October 2018
Saturday, 13 October 2018
Monday, 12 February 2018
മൗനവാക്കുകൾ
പ്രത്യക്ഷമാകും പല നല്ല വാക്കുകളും പറയുന്ന
മനസ്സിനറിയാം എത്രതന്നെ നല്ലതാണെന്ന്
അമ്പത്തൊന്നക്ഷരങ്ങൾക്കു പറയാനാകാത്ത
വാക്കുകൾ പലതും മൗനങ്ങൾ പറഞ്ഞിടുന്നുവല്ലോ!
കാണുന്നതല്ല ലോകം,കേൾക്കുന്നതല്ല ലോകം,
അറിയുന്നതോ അനുഭവിക്കുന്നതോ അല്ല ലോകം.
പിന്നിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിൽ
സമയമാകവെ സ്ഥൂലമായ് തെളിയും ആ യഥാർത്ഥലോകം.
അപ്പോൾ പ്രത്യക്ഷമാകും മൗനങ്ങളാൽ
പറയപ്പെട്ട ഈ ലോകത്തിൻ വാക്കുകൾ
മനസ്സിനറിയാം എത്രതന്നെ നല്ലതാണെന്ന്
അമ്പത്തൊന്നക്ഷരങ്ങൾക്കു പറയാനാകാത്ത
വാക്കുകൾ പലതും മൗനങ്ങൾ പറഞ്ഞിടുന്നുവല്ലോ!
കാണുന്നതല്ല ലോകം,കേൾക്കുന്നതല്ല ലോകം,
അറിയുന്നതോ അനുഭവിക്കുന്നതോ അല്ല ലോകം.
പിന്നിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിൽ
സമയമാകവെ സ്ഥൂലമായ് തെളിയും ആ യഥാർത്ഥലോകം.
അപ്പോൾ പ്രത്യക്ഷമാകും മൗനങ്ങളാൽ
പറയപ്പെട്ട ഈ ലോകത്തിൻ വാക്കുകൾ
Friday, 2 February 2018
സ്നേഹാഞ്ജലി
ഏകാന്തതയുടെ നിഴലിലാണെങ്കിലും
അറിയുന്നു ഞാനീ ബന്ധത്തിൻ മൂല്യം
പിരിയുന്ന ഈ വേളയിലും ഞാൻ
തിരിച്ചറിയുന്നു നിങ്ങൾതൻ സ്നേഹം
ഒരുമിച്ച് ഉറങ്ങിയും ഉണർന്നും
ഒരേ പാത്രത്തിൽ നിന്ന് ചോറ് വാരി കഴിച്ചും
ഈ മഴവിൽ ദിനങ്ങൾ കടന്നു പോയതു ഞാനറിഞ്ഞില്ല
ഇറ്റിറ്റു വീഴുന്ന ചുടുകണ്ണീർ തൻ മറുപടിയിൽ
ഞാൻ അർപ്പിക്കുന്നു എന്റെ സ്നേഹാഞ്ജലി
സൗഹൃദം
പിരിയുന്നുവെങ്കിലും മനസ്സിലെന്നും
സൂക്ഷിക്കാനാഗ്രഹിക്കുന്ന വെറുമൊരു ഓർമ്മ
മാത്രമീ സൗഹൃദം
മരണം വരെയും ശ്വസിക്കുന്ന വായുവിലും ഞാൻ തൊട്ടറിയുന്നു സൗഹൃദം.
നിശ്വസിക്കുന്ന ഓരോ വായുകണികയും
സൗഹൃദമാം ഓർമ്മക്കൂട്ടിൽ നിന്നും
പറന്നുയരുന്ന കുട്ടിക്കിളികൾ.
അവയുടെ കളകളമാം ശബ്ദം ഞാനെന്നും
ശ്രവിക്കുന്നു മാറ്റമില്ലാതെ.
തുടിക്കുന്ന ഓരോ ജീവനാഡിയും
ആലപിക്കുന്നു സൗഹൃദഗാനമെന്നും.
ഒത്തിരി ദൂരെ പോയ് മറയുന്നുവെങ്കിലും
ഓർക്കുമ്പോൾ ഒരു ഞൊടിയിൽ
ദർശ്ശനപുണ്യമീ സൗഹൃദം.
ഹൃദയം തുടിക്കുന്നതിന് ഹേതുവുമീ സൗഹൃദം.
എന്നുമെൻ ഓർമ്മയിലെ മായാചിത്രമീ സൗഹൃദം.
സൂക്ഷിക്കാനാഗ്രഹിക്കുന്ന വെറുമൊരു ഓർമ്മ
മാത്രമീ സൗഹൃദം
മരണം വരെയും ശ്വസിക്കുന്ന വായുവിലും ഞാൻ തൊട്ടറിയുന്നു സൗഹൃദം.
നിശ്വസിക്കുന്ന ഓരോ വായുകണികയും
സൗഹൃദമാം ഓർമ്മക്കൂട്ടിൽ നിന്നും
പറന്നുയരുന്ന കുട്ടിക്കിളികൾ.
അവയുടെ കളകളമാം ശബ്ദം ഞാനെന്നും
ശ്രവിക്കുന്നു മാറ്റമില്ലാതെ.
തുടിക്കുന്ന ഓരോ ജീവനാഡിയും
ആലപിക്കുന്നു സൗഹൃദഗാനമെന്നും.
ഒത്തിരി ദൂരെ പോയ് മറയുന്നുവെങ്കിലും
ഓർക്കുമ്പോൾ ഒരു ഞൊടിയിൽ
ദർശ്ശനപുണ്യമീ സൗഹൃദം.
ഹൃദയം തുടിക്കുന്നതിന് ഹേതുവുമീ സൗഹൃദം.
എന്നുമെൻ ഓർമ്മയിലെ മായാചിത്രമീ സൗഹൃദം.
മുകുളങ്ങൾ
എന്നിൽ നിന്നും മുളയ്ക്കുന്ന മുകുളങ്ങളിൽക്കൂടി
ജീവിക്കും ഞാൻ എക്കാലമത്രയും .
താങ്ങായി തണലായി പക്ഷികൾക്കു
വാസസ്ഥലത്തിന്നുറവിടമായി
തളിർത്തു കിളിർത്തു ഞാൻ വളർന്നീടും.
കുട്ടിക്കിളികൾക്കും കുഞ്ഞണ്ണാനും
അത്തിപ്പഴം തിന്നാൻ നൽകീടും.
എന്റെ നെഞ്ചിൽ ഊഴ്ന്നിറങ്ങും വേരുകൾ
സ്നേഹസ്പർശംപോൽ സ്വീകരിച്ചീടും.
കാലചക്രത്തിന്നിരുൾപ്പാടുകൾത്തിന്ന
കാല ദേവതയാണ് അന്നദാതാവായ് മാറീടും
കാലങ്ങൾക്കപ്പുറം പൊട്ടിമുളയ്ക്കുന്ന
മുകുളങ്ങൾ നുള്ളുവാൻ വരുന്നവരെ
നിശബ്ദയുദ്ധം കൊണ്ട് തോൽപ്പിച്ചിടും.
കാലാന്തത്തിൽ വിരിയുന്ന മുകുളങ്ങൾ
കാല വർഷത്തെ നിയന്ത്രിച്ചിടും.
അങ്ങനെ സംവത്സരങ്ങൾക്കൊരോർമ്മ ചെപ്പായി
എന്നുമൊരു തുറന്നപെട്ടിയായ് നിന്നിടും.
കഥകൾ രാവുറങ്ങുന്ന കളിവീടായി
മനസ്സിലേക്കൊഴുകിയെത്തും പുതുവർഷമായി
എല്ലാത്തിന്റെയും പ്രാരംഭമായി!
Thursday, 25 January 2018
ഇനിയുമുണ്ട്...
പല ഉത്തരങ്ങളും അപൂർണ്ണമാണ്
അങ്ങനെയാണെന്റെ ഉത്തരങ്ങളും
ഇനിയുമുണ്ട് പറയാൻ
ഇനിയുമുണ്ട് കേൾക്കാൻ
ഇനിയുമുണ്ട് വാചാലമാവാൻ
ഇനിയുമുണ്ട് അറിയാൻ
ഇനിയും ഇനിയുമുണ്ട്...
അങ്ങനെയാണെന്റെ ഉത്തരങ്ങളും
ഇനിയുമുണ്ട് പറയാൻ
ഇനിയുമുണ്ട് കേൾക്കാൻ
ഇനിയുമുണ്ട് വാചാലമാവാൻ
ഇനിയുമുണ്ട് അറിയാൻ
ഇനിയും ഇനിയുമുണ്ട്...
Subscribe to:
Comments (Atom)



